തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെയാണ് ഉദ്യോഗാർഥികൾ നിലപാട് കടുപ്പിക്കുന്നത്.
വിവിധ റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തില്‍ ജനപങ്കാളിത്തം ഏറിവരികയാണ്. ഉറക്കെ മുദ്രാവാക്യം മുഴക്കി സെക്രട്ടേറിയറ്റ് പരിസരം കീഴടക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രതീക്ഷ.
താൽകാലിക തസ്തികകള്‍ സ്ഥിരപ്പെടുത്തുക. താൽകാലിക ജീവനക്കാരെ മാറ്റി തൽസ്ഥാനത്ത് ലിസ്റ്റിലുള്ളവരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് എല്‍ജിഎസ് മുന്നോട്ട് വെക്കുന്നത്.
അതേസമയം സെക്രട്ടേറിയറ്റ് പരിസരത്ത് എല്‍ജിഎസ് ഉദ്യോഗര്‍ഥികള്‍ ശയനപ്രദക്ഷിണ സമരം നടത്തി. സമരത്തിനിടെ തളര്‍ന്നു വീണ ലയ രാജേഷിനെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ സിപിഒ റാങ്ക് ഹോള്‍ഡേഴ്സ് പ്രതീകാത്മ തൂക്കിലേറ്റല്‍ സമരം നടത്തി. നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സിന്റെ സമരവും സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുകയാണ്.
നേരത്തെ ഡിവൈഎഫ്ഐ നേതാക്കള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി നടത്തിയ നീക്കം പരാജയത്തിൽ കലാശിക്കുക ആയിരുന്നു. സമരത്തിൽ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല.
Read Also: തിരഞ്ഞെടുപ്പിന് മുൻപ് പാലാരിവട്ടം പാലം തുറക്കും; ജി സുധാകരൻ