കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വർണവേട്ട. രാജസ്ഥാൻ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്സ്പ്രസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ആര്‍പിഎഫിന്റെ പ്രത്യേക സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി രമേശ് സിങ് രജാവത്തിനെ(28) ആര്‍പിഎഫ് കസ്റ്റഡിയിൽ എടുത്തു.
പിടിച്ചെടുത്തത്തിൽ പകുതി സ്വര്‍ണത്തിന് രേഖകള്‍ കാണിച്ചെങ്കിലും അത് വ്യാജ രേഖകൾ ആണെന്നും മുഴുവനും അനധികൃത സ്വര്‍ണം ആണെന്നുമാണ് വിലയിരുത്തല്‍. മുംബൈയില്‍ നിന്നും കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് എത്തിച്ച് കൊടുക്കാൻ കൊണ്ടുവന്ന സ്വർണമാണ് ഇതെന്ന് ചോദ്യം ചെയ്യലില്‍ ഇയാൾ പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏകദേശം 2 കോടി 20 ലക്ഷത്തോളം വില വരും.
പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജെതിന്‍ രാജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് സ്വര്‍ണം പിടികൂടിയത്. എഎസ്ഐ കെ സജു, കോണ്‍സ്റ്റബിള്‍മാരായ അബ്ദുൾ സത്താര്‍, അജീഷ് ഒകെ, രാമകൃഷ്ണൻ, ഷെറി പികെ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Also Read: മാരക ലഹരി മരുന്നുമായി ജില്ലയിൽ യുവാവ് അറസ്റ്റിൽ