മാലൂർ: കപ്പറ്റപ്പൊയിലിനടുത്തെ കോറോത്ത് ലക്ഷംവീട്ടിൽ നന്ദിനിയെ (75) കൊലപ്പെടുത്തിയ കേസിൽ മകൾ കെ ഷെർളിയെ കോടതി റിമാൻഡ് ചെയ്‌തു. വീട്ടിൽ ആരുമില്ലാത്തപ്പോൾ ഷെർളി നന്ദിനിയെ ചവിട്ടിയും ഓലമടലുകൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. മർദനത്തിൽ തലക്കും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.
നന്ദിനി വീട്ടിനകത്ത് കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മകൾ നന്ദിനിക്ക് പുറമെ ഷെർളിയും ഭർത്താവ് ഭാസ്‍കരനുമാണ് താമസം. ഭാസ്‍കരന് തലശ്ശേരിയിലാണ് ജോലി. മാലൂർ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ എൻബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഷെർളിയെ അറസ്‌റ്റ് ചെയ്‌തത്.
ഫോറൻസിക്ക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി ശാസ്ത്രീയാന്വേഷണം നടത്തിയ ശേഷമായിരുന്നു അറസ്‌റ്റ്. ഷെർളി അമ്മയെ പതിവായി മർദിക്കാറുണ്ടെന്ന് നാട്ടുകാരിൽ നിന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇൻസ്‌പെക്‌ടർ എൻബി ഷൈജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്‌ടർ ബാബുരാജ്, ജൂനിയർ എസ്ഐ രമ്യ, എഎസ്ഐ പ്രകാശൻ, സിപിഒ ഹസീന എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Malabar News: വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്നു; 2 പേർ അറസ്‌റ്റിൽ