കോഴിക്കോട് : ആരോഗ്യ പ്രവർത്തകരാണെന്ന വ്യാജേന എത്തി വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്ന സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ. വാണിമേൽ കോടിയോറ പടിഞ്ഞാറെ വാഴചണ്ടിയിൽ സന്ദീപ്(30), താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജുൻ(32) എന്നിവരാണ് അറസ്‌റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി 19ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ആരോഗ്യ പ്രവർത്തകർ ആണെന്ന വ്യാജേന എത്തിയ പ്രതികൾ കല്ലാമല ദേവീകൃപയിൽ സുലഭയെ(55) മർദിച്ചാണു മാല തട്ടിയെടുത്തത്.
സംഭവം നടക്കുന്നതിന് മുൻപായി വീട്ടിൽ എത്തിയ പ്രതികൾ ആരോഗ്യ വകുപ്പിൽനിന്നു വന്നതാണെന്നും ഭർത്താവ് രവീന്ദ്രനോട് അടുത്തുള്ള കേന്ദ്രത്തിൽ കോവിഡ് വാക്‌സിൻ എടുക്കാൻ പോകണമെന്നും പറഞ്ഞു. തുടർന്നാണ് ഇവർ വീടിന്റെ ഉള്ളിൽ കയറി വീട്ടമ്മയുടെ തലക്കും, കഴുത്തിനും ലോഹം കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് മാലയുമായി കടന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ അടുത്തുള്ള സിസിടിവി ഉൾപ്പടെയുള്ളവ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
Read also : ആഴക്കടലിൽ മുങ്ങി ശബരിമല വരെ; വിവാദച്ചൂടിൽ നാളെ കലാശം; ആവേശം ചോരാതെ മുന്നണികൾ