കോഴിക്കോട്: തളിയിൽ ബംഗാൾ സ്വദേശിയായ സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ മൂന്നുപേർ അറസ്‍റ്റിൽ. തലശേരി സ്വദേശികളായ ധനേഷ്, സുജനേഷ്, റോഷൻ ആർ ബാബു എന്നിവരാണ് അറസ്‍റ്റിലായത്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
നഗരത്തിലെ സ്വർണ ഉരുക്ക് കേന്ദ്രത്തിന്റെ ഉടമയും ബംഗാൾ സ്വദേശിയുമായ റംസാൻ അലിയെ ആക്രമിച്ച കേസിലാണ് അറസ്‌റ്റ്. 2021 സെപ്റ്റംബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.
നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘം റംസാൻ അലിയെ ആദ്യം ആക്രമിച്ചു. പിന്നീടാണ് സ്വർണം കവർന്നത്. സ്‌ഥാപനത്തിൽ നിന്നും ബൈക്കിലേക്ക് കയറുമ്പോൾ ഇയാളെ ചവിട്ടി താഴെയിട്ടാണ് കൈവശം ഉണ്ടായിരുന്ന സ്വർണം കവർന്നത്. പാന്റിന്റെ പോക്കറ്റിൽ കടലാസിൽ പൊതിഞ്ഞാണ് സ്വർണം സൂക്ഷിച്ചിരുന്നത്.
അക്രമിക്കൾ സ്വർണം കവർന്നതോടെ റംസാൻ അലി കരഞ്ഞു ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടി വിവരം പോലീസിൽ അറിയിക്കുകയും ആയിരുന്നു. പോലീസ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഉടനെ തന്നെ സ്‌ഥലത്തെത്തിയെങ്കിലും കവർച്ചക്കാർ രക്ഷപ്പെട്ടിരുന്നു. സമഗ്രമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ ഇപ്പോൾ വലയിലായത്.
Most Read: ഡെൽഹി ജഹാംഗീർപുരി മേഖലയിൽ വീണ്ടും സംഘർഷാവസ്‌ഥ