ലഖ്‌നൗ: വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ബാരബങ്കിയിലാണ് സംഭവം. രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുമ്പോഴാണ് സംഭവമെന്നതും ശ്രദ്ധേയമാണ്.
ഗ്രാമത്തില്‍ വാക്‌സിനേഷന്‍ നടത്താന്‍ അധികൃതര്‍ എത്തിയതോടെയാണ് ഒരുകൂട്ടം ആളുകള്‍ സരയൂ നദിയിലേക്ക് ചാടിയത്. വാക്‌സിനല്ല പകരം വിഷമാണ് കുത്തിവെക്കുന്നതെന്ന് പറഞ്ഞായിരുന്നു ഇവർ നദിയിലേക്ക് ചാടിയത്.
ബാരബങ്കിയിലെ ജനങ്ങള്‍ നേരത്തെ തന്നെ വാക്‌സിനേഷനോട് വിമുഖത കാണിച്ചിരുന്നു. തുടർന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി ഇവരെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. വാക്‌സിന്‍ എന്ന പേരില്‍ വിഷം കുത്തിവെക്കുകയാണ് എന്നാണ് പലരുടെയും തെറ്റിദ്ധാരണ. അധികൃതരുടെ ബോധവല്‍ക്കരണത്തിന്റെ ഫലമായി ഗ്രാമത്തിലെ 14 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
Read Also: ലക്ഷദ്വീപിലെ ഡയറിഫാമുകൾ പൂട്ടാനുള്ള നീക്കം; ശക്‌തമായ പ്രതിഷേധവുമായി എൽഎസ്എ