കോഴിക്കോട് : കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയുടെ പരിസ്‌ഥിതി ആഘാത പഠനം ആരംഭിച്ചു. കെഐടിസിഒ എന്ന പൊതുമേഖലാ സ്‌ഥാപനത്തിന്റെ നേതൃത്വത്തിലാണ് പഠനം പുരോഗമിക്കുന്നത്. സംഘം ഇതിനോടകം തന്നെ മുത്തപ്പന്‍പുഴയിലെത്തി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത കോടഞ്ചേരി പഞ്ചായത്തില്‍നിന്ന് ആരംഭിച്ച് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിര്‍മ്മിക്കുന്നത്. 6.91 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന തുരങ്കപാത കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.
പദ്ധതിയുടെ സര്‍വേ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിച്ചു. 1000 കോടി രൂപ ആകെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ആദ്യഘട്ട പ്രവര്‍ത്തനത്തിനായി 685 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിക്കുന്നത്.
Read also : ഔഫ് കൊലപാതക കേസ്; മുഴുവൻ പ്രതികളും പിടിയിൽ