ന്യൂഡെൽഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവായി അധിര്‍ രഞ്‌ജന്‍ ചൗധരി തുടരും. അധിര്‍ രഞ്‌ജനെ ഇപ്പോള്‍ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് പാർലമെന്ററി നയരൂപീകരണ സമിതി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ വാദിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അധിര്‍ രഞ്‌ജനെ ഒഴിവാക്കിയാല്‍ ബംഗാളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. അധിര്‍ രഞ്‌ജന്‍ ചൗധരിക്ക് പകരം നേതൃസ്‌ഥാനത്തേക്ക് ശശി തരൂര്‍, മനീഷ് തിവാരി എന്നിവരിൽ ഒരാളെ പരിഗണിക്കുന്നതായി സൂചന ഉണ്ടായിരുന്നു.
അധിര്‍ രഞ്‌ജന്‍ ചൗധരിയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് അധിറിനെ മാറ്റാനുള്ള ആലോചന സജീവമായത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ.
Most Read: ഡെൽഹിയിൽ ദേവാലയം തകർത്ത സംഭവം; അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രിയുടെ കത്ത്