അഞ്ച് വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക ലക്ഷ്യം; എലോൺ മസ്‌ക്

By Staff Reporter, Malabar News
elon-musk-space-mission
Ajwa Travels

ന്യൂയോർക്ക്: ശത കോടീശ്വരനും, ബഹിരാകാശ ഗവേഷണ രംഗത്തെ നിർണായക സാന്നിധ്യവുമായ എലോൺ മസ്‌കിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് മനുഷ്യനെ ചന്ദ്രനിലയക്കുക എന്നത്. കഴിഞ്ഞ് കുറച്ച് വർഷങ്ങളായി ഈ സ്വപ്‌നത്തിന് പിറകെയാണ് അദ്ദേഹത്തിന്റെ ‘സ്‌പേസ് എക്‌സ്’ എന്ന കമ്പനി. എന്നാൽ ഇപ്പോഴിതാ അടുത്ത അഞ്ചോ പത്തോ വർഷങ്ങൾ കൊണ്ട് സ്‌പേസ് എക്‌സ് മനുഷ്യനെ ചൊവ്വയിൽ അയക്കാൻ ലക്ഷ്യമിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മസ്‌ക്.

ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് മസ്‌കിൻെറ പ്രഖ്യാപനം ഉണ്ടായത്. കാര്യങ്ങൾ എല്ലാം ശരിയായ രീതിയിൽ നടന്നാൽ അടുത്ത അഞ്ച് വർഷം കൊണ്ട് സ്‌പേസ് എക്‌സിന് മനുഷ്യനെ ചൊവ്വയിൽ എത്തിക്കാൻ സാധിക്കുമെന്നും, പ്രതികൂല സാഹചര്യമാണെങ്കിൽ 10 വർഷം കൊണ്ടെങ്കിലും അതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മസ്‌ക് പറഞ്ഞ സമയപരിധിയിൽ തന്നെ മനുഷ്യന്റെ ചൊവ്വായാത്ര യാഥാർഥ്യമാവുമെന്ന് പറയാൻ കഴിയില്ല. ഇതിന് ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്ന കാരണം മസ്‌ക് നേരത്തെ ഇത്തരത്തിൽ ചില സമയ പരിധികൾ പറഞ്ഞത് നടക്കാതെ പോയിട്ടുണ്ടെന്നാണ്.

നിലവിൽ നാസയുടെ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതും ഉപഗ്രഹ, പേടക വിക്ഷേപണങ്ങൾ നടത്തുന്നതും സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റുകളാണ്. അതിനാൽ തന്നെ മസ്‌കിന്റെ വാക്കുകളെ തള്ളിക്കളയാൻ കഴിയില്ലെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

ചൊവ്വയിൽ മനുഷ്യന്റെ കോളനി നിർമിക്കുക, ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് ബഹിരാകാശത്ത് കൂടി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ അൽഭുത പദ്ധതികളാണ് എലോൺ മസ്‌ക് ഭാവിയിൽ ലക്ഷ്യമിടുന്നത്.

space-x-falcon
സ്‌പേസ് എക്‌സിന്റെ ‘ഫാൽക്കൺ 9’ റോക്കറ്റ്

അതേസമയം സ്‌പേസ് എക്‌സിന്റെ സ്‌റ്റാർഷിപ്പ് റോക്കറ്റ് വികസിപ്പിക്കുന്നത് മനുഷ്യന്റെ ചൊവ്വാ യാത്ര ലക്ഷ്യമിട്ടാണ്. അധികം വൈകാതെ തന്നെ സ്‌റ്റാർഷിപ്പ് റോക്കറ്റിന്റെ ജോലികൾ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ മനുഷ്യനെ ചൊവ്വയിൽ എത്തിക്കുകയെന്ന മസ്‌കിന്റെ സ്വപ്‌നം ഒരുപാട് അകലെയല്ലെന്ന് തന്നെ വേണം കരുതാൻ.

Read Also: കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം വൈകിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE