ബെംഗളൂരു: കർണാടക മുൻമന്ത്രി രമേഷ് ജാർക്കിഹോളിക്ക് എതിരായ ലൈംഗിക ആരോപണ വീഡിയോയിലുള്ളതായി പറയുന്ന യുവതിയെ കാണാനില്ലെന്ന് പരാതി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മന്ത്രിക്ക് എതിരായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട സിഡി പുറത്തുവന്ന മാർച്ച് 2 മുതൽ യുവതിയെ കാണാനില്ലെന്നാണ് ആരോപണം. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
മനുഷ്യാവകാശ പ്രവർത്തകനായ ദിനേഷ് കാലഹള്ളിയാണ് രമേഷ് ജാർക്കിഹോളിക്ക് എതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നായിരുന്നു ആരോപണം. വീഡിയോ സഹിതമായിരുന്നു ദിനേഷ് പോലീസിൽ പരാതി നൽകിയത്. സംഭവം വിവാദമായതിനെ തുടർന്ന് രമേഷ് ജാർക്കിഹോളി രാജിവെച്ചിരുന്നു.
Read also: കെഎൻഎ ഖാദറിന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം; വിമർശിച്ച് സമസ്‌ത നേതാക്കൾ