ആലുവയിലെ മൂന്ന് വയസുകാരന്റെ മരണം; നിലപാട് കടുപ്പിച്ച് കുടുംബം; സമരം തുടരും

By Staff Reporter, Malabar News
kerala image_malabar news
Ajwa Travels

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അമ്മ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ച് ദിവസം പിന്നിട്ടു. മകന്റെ മരണകാരണം വ്യക്തമാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അമ്മ നന്ദിനി അറിയിച്ചു. നാണയം വിഴുങ്ങിയ കുട്ടി മരിച്ച് ഒരു മാസം തികയുമ്പോഴാണ് കുടുംബം നിലപാട് കടുപ്പിക്കുന്നത്.

മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് മരിച്ചിട്ട് ഒരു മാസം തികയുമ്പോഴും മരണകാരണം അവ്യക്തമായി തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട് നിലവില്‍ നടന്നുവരുന്ന അന്വേഷണം ചിലരെ സംരക്ഷിക്കാനാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മരണകാരണം ശ്വാസംമുട്ട് ആണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശ്വസിക്കാന്‍ കഴിയില്ലെന്നും യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടുന്നത് വരെ സമരവുമായി മുന്‍പോട്ട് പോകുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

കുട്ടിയുടെ ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതില്‍ പൊലീസും ബാലാവകാശ കമ്മീഷനും വകുപ്പുതല അന്വേഷണം നടത്തിവരികയാണ്. കുട്ടിയെ ചികിത്സിച്ച മൂന്ന് ആശുപത്രികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് കേസ് അന്വേഷിക്കുന്ന ബിനാനിപുരം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് മരിച്ചത് ശ്വാസതടസ്സം കാരണമാണെന്നാണ് രാസപരിശോധന ഫലം. എന്നാല്‍ നാണയം വിഴുങ്ങിയതല്ല മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് കുട്ടിയുടെ അമ്മ ആശുപത്രിക്ക് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മരണകാരണത്തില്‍ വ്യക്തത വരുന്നത് വരെ സമരം തുടരാന്‍ ആണ് ഇവരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE