പാലക്കാട്: പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട് തങ്കം ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ളാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്‌ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. എന്നാൽ ആശുപത്രി അധികൃതർ മരണവിവരം മറച്ചു വെച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഈ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനിൽക്കേയാണ്, ചികിൽസക്കിടെ വീണ്ടും മരണം ആരോപണം ഉയർന്നിരിക്കുന്നത്.
അതേസമയം, അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ തങ്കം ആശുപത്രിക്ക് വീഴ്‌ച പറ്റിയതായാണ് യുജവജന കമ്മീഷന്റെ പ്രാഥമിക കണ്ടെത്തൽ. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടി ഡോക്‌ടറുടെ സേവനം ലഭിച്ചില്ലെന്നും ഗർഭപാത്രം നീക്കിയതും അമിത രക്‌തസ്രാവവും വൈകിയാണ് ബന്ധുക്കളെ അറിയിച്ചത് എന്നുമാണ് യുവജന കമ്മീഷന്റെ കണ്ടെത്തൽ. സംഭവത്തിൽ, ചികിൽസാ പിഴവിന് മൂന്ന് ഡോക്‌ടർമാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: ഇന്നും മഴ കനക്കും; കണ്ണൂരും കാസർഗോഡും സ്‌കൂളുകൾക്ക് അവധി