ലഖിംപൂർ കൂട്ടക്കൊല; ആശിഷ് മിശ്രയെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി

By Team Member, Malabar News
Ashish Mishra Again Under Police Custody In Lakhimpur Kheri Case
Ajwa Travels

ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പടെ 9 പേരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം. ആശിഷ് മിശ്രക്ക് ഒപ്പം സുഹൃത്ത് അങ്കിത് ദാസ്, ഗൺമാൻ ലത്തീഫ്, ഡ്രൈവർ ശേഖർ ഭാർതി എന്നിവരെയും കസ്‌റ്റഡിയിൽ എടുത്തു.

ലഖിംപൂർ സിജെഎം കോടതിയാണ് ഇവരുടെ കസ്‌റ്റഡി അനുവദിച്ചത്. ഞായറാഴ്‌ച വൈകുന്നേരം 5 മണി വരെയാണ് ഇവരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. വിശദമായി ചോദ്യം ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം സമർപ്പിച്ച അപേക്ഷയിലാണ് പ്രതികളെ കസ്‌റ്റഡിയിൽ നൽകാൻ കോടതി ഉത്തരവിട്ടത്.

അതേസമയം ലഖിംപൂർ ഖേരി കൂട്ടക്കൊലപാതക കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. അന്വേഷണം വലിച്ചു നീട്ടുകയെന്ന വികാരം യുപി സർക്കാർ നീക്കണമെന്നാണ് സുപ്രീം കോടതി വ്യക്‌തമാക്കിയത്‌. കൂടാതെ കേസ് ഈ മാസം 26ആം തീയതി വീണ്ടും പരിഗണിക്കുകയും ചെയ്യും.

Read also: ആക്രമണവും ബലാൽസംഗ ഭീഷണിയും; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE