പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും. പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ആണ് ഇന്ന് മുതൽ ഹാജരാവുക. 12, 13 സാക്ഷികളെയാണ് ഇന്ന് വിസ്‌തരിക്കുക.
അതേസമയം കേസിൽ നിരവധി സാക്ഷികൾ കൂറ് മാറിയ സാഹചര്യത്തിൽ മുൻ പബ്ളിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേ മധുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധു എന്ന ആദിവാസി യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
Most Read: ഞാൻ മമത ബാനർജിയെ പിന്തുടരുന്നു; മഹുവ മൊയ്‌ത്ര