ഔഫിന്റെ കൊലപാതകം; മുഖ്യപ്രതി പോലീസ് കസ്‌റ്റഡിയില്‍

By Staff Reporter, Malabar News
dyfi activist murder_malabar news
കൊല്ലപ്പെട്ട ഔഫ് അബ്‌ദുള്‍ റഹ്‌മാൻ
Ajwa Travels

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് പോലീസ് കസ്‌റ്റഡിയില്‍. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇയാളെ കാഞ്ഞങ്ങാട്ട് എത്തിച്ചു. സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിനെ ഇന്നലെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. ഇര്‍ഷാദിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും.

കല്ലൂരാവി മുണ്ടത്തോട് വച്ച് ബുധനാഴ്‌ച രാത്രി 10.30ഓടെയാണ് ഔഫിന് കുത്തേല്‍ക്കുന്നത്. പഴയ കടപ്പുറത്തേക്ക് ബൈക്കില്‍ വരുകയായിരുന്ന ഔഫിനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. ഔഫ് കുത്തേറ്റ് വീണെങ്കിലും അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്‌ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇര്‍ഷാദ് ഉള്‍പ്പടെയുള്ള അക്രമികളെ ഷുഹൈബ് തിരിച്ചറിഞ്ഞിരുന്നു. ഇര്‍ഷാദിനെ കണ്ടതായി ഷുഹൈബ് മാദ്ധ്യങ്ങളോട് പ്രതികരിക്കുകയും ചെയ്‌തിരുന്നു.

കാഞ്ഞങ്ങാട് നഗരസഭയിലെ 35ആം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങള്‍ക്ക് തുടക്കമായത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയടക്കമുള്ള സംഘം ആഹ്‌ളാദ പ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാര്‍ കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഔഫിന്റെ ആരുംകൊല എന്നാണ് റിപ്പോര്‍ട്ട്. ലീഗിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Read Also: കസ്‌റ്റംസിന്റെ അനുമതിയില്ലാതെ സ്വപ്‌നക്ക് സന്ദര്‍ശകരെ അനുവദിച്ച് ജയില്‍ വകുപ്പ്; ചട്ടപ്രകാരമെന്ന് വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE