കസ്‌റ്റംസിന്റെ അനുമതിയില്ലാതെ സ്വപ്‌നക്ക് സന്ദര്‍ശകരെ അനുവദിച്ച് ജയില്‍ വകുപ്പ്; ചട്ടപ്രകാരമെന്ന് വിശദീകരണം

By Staff Reporter, Malabar News
swapna suresh_malabar news
സ്വപ്‌ന സുരേഷ്
Ajwa Travels

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ബന്ധുക്കള്‍ക്കൊപ്പം ബുധനാഴ്‌ച ജയിലിലെത്തിയ കസ്‌റ്റംസ് ഉദ്യോഗസ്‌ഥനെ മടക്കി അയച്ച് ജയില്‍ അധികൃതര്‍. കൊഫേപോസ ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതിന് കസ്‌റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്ന ജയില്‍ മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉദ്യോഗസ്‌ഥനെ മടക്കി അയച്ചത്.

ജയിലില്‍ കൊഫേപോസ പ്രതികളെ സന്ദര്‍ശിക്കണമെങ്കില്‍ കസ്‌റ്റംസിനെ മുന്‍കൂട്ടി അറിയിച്ച് അവരുടെ സാന്നിധ്യത്തില്‍ ആഴ്‌ചയില്‍ ഒരു ദിവസമേ അനുമതി നല്‍കിയിരുന്നുള്ളു. എന്നാല്‍, സംസ്‌ഥാന സര്‍ക്കാര്‍ 1975ല്‍ ഇറക്കിയ കൊഫേപോസ അനുബന്ധ നിയമത്തില്‍ അന്വേഷണ ഏജന്‍സികളുടെ അനുമതിയോ സാന്നിധ്യമോ വേണമെന്നു പറയുന്നില്ല. അതിനാല്‍ ജയില്‍ ചട്ടപ്രകാരം കൂടിക്കാഴ്‌ച അനുവദിക്കാമെന്നാണ് ജയില്‍വകുപ്പ് നല്‍കുന്ന വിശദീകരണം. മാത്രവുമല്ല അത്തരം വ്യവസ്‌ഥയുണ്ടെങ്കില്‍ കസ്‌റ്റംസ് രേഖ ഹാജരാക്കട്ടെയെന്നും ജയില്‍ വകുപ്പ് നിലപാട് വ്യക്‌തമാക്കി.

അതേസമയം ജയില്‍ വകുപ്പിന്റെ നീക്കം സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാനാണെന്നാണ് കസ്‌റ്റംസ് അധികൃതര്‍ പറയുന്നത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് കസ്‌റ്റംസിന്റെ തീരുമാനം.

നേരത്തെ സ്വപ്‌നയുടെ ശബ്‌ദരേഖ പുറത്തു വന്നതിന് പിന്നാലെയാണ് ജയില്‍ വകുപ്പും കേന്ദ്ര ഏജന്‍സികളും തമ്മിലുള്ള ഉരസല്‍ ആരംഭിച്ചത്. കൂടാതെ പ്രതികളെ ചോദ്യം ചെയ്യണമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ വീഡിയോ ചിത്രീകരിക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന ജയില്‍ മേധാവി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സന്ദര്‍ശനത്തില്‍ കസ്‌റ്റംസിനെ വിലക്കുന്ന നടപടിയുമായി ജയില്‍ വകുപ്പ് മുന്നോട്ട് വന്നത്.

Read Also: ടിആര്‍പി തട്ടിപ്പ് കേസ്; ബാര്‍ക് മുന്‍ സിഇഒ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE