‘സ്വപ്‌ന പറയുന്ന വിജേഷ് പിള്ളയെ അറിയില്ല’; കണ്ണൂരിൽ പിള്ളമാരില്ല- എംവി ഗോവിന്ദൻ

സ്വപ്‌നയുടെ ആരോപണം മുഖവിലയ്‌ക്ക് എടുക്കുന്നില്ലെന്ന് പറഞ്ഞ എംവി ഗോവിന്ദൻ ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും വ്യക്‌തമാക്കി. എല്ലാം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് എംവി ഗോവിന്ദൻ ആരോപിക്കുന്നത്.

By Trainee Reporter, Malabar News
MV Govindhan
Ajwa Travels

തിരുവനന്തപുരം: സ്വർണക്കക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വപ്‌ന പറയുന്ന വിജേഷ് പിള്ളയെ അറിയില്ല. കണ്ണൂരിൽ പിള്ളമാരില്ല. വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ള ആയത്? തന്റെ നാട്ടിൽ പുറത്തുനിന്നു ആരെങ്കിലും താമസിക്കാൻ വന്നവരെ പിള്ളമാരായി ഉണ്ടാകൂ. അല്ലാതെ ആരും ഇല്ലെന്ന് ഗോവിന്ദൻ പറഞ്ഞു.

സ്വപ്‌നയുടെ ആരോപണം മുഖവിലയ്‌ക്ക് എടുക്കുന്നില്ല. ആരോപണത്തിന് എതിരെ കേസ് കൊടുക്കും. നിയമപരമായി തന്നെ ഇത് നേരിടും. എല്ലാം രാഷ്‌ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരെയുള്ള സ്‌ഥിരം ആരോപണങ്ങളാണ് ഇതെല്ലാം. സ്വപ്‌നയിൽ നിന്ന് കൂടുതൽ ഒന്നും വരാനില്ലെന്നും അതും പറഞ്ഞിട്ടുള്ള ഭീഷണി വേണ്ടെന്നും എംവി ഗോവിന്ദൻ വ്യക്‌തമാക്കി.

തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയാറാക്കണം. ഇങ്ങനെ ആദ്യ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യമെന്ന് ഗോവിന്ദൻ ചോദിച്ചു. കേസ് കൊടുക്കാൻ ഒന്നല്ല ആയിരം പ്രാവശ്യം ധൈര്യമുണ്ട്. നിയമപരമായി എല്ലാ രീതിയിലും കൈകാര്യം ചെയ്യും. പുറത്തുകൊണ്ടുവരാൻ എന്തൊക്കെയോ ഉണ്ടെന്ന് അവർ പറഞ്ഞു. ഒന്നുമില്ല. ഒരു കാര്യവും മറച്ചു വെയ്‌ക്കാൻ വേണ്ടി ഞങ്ങൾക്ക് ആരെയും സമീപിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Most Read: കള്ളനോട്ട് കേസ്; അറസ്‌റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE