ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; 8 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

By Trainee Reporter, Malabar News
Ajwa Travels

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുണ്ടായ ഹിമപാതത്തിൽ 8 മരണം. 384 പേരെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി. ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്. ജോഷിമഠ് സെക്‌ടറിലെ സുംന മേഖലയിൽ ഇന്നലെയാണ് അപകടമുണ്ടായതെന്ന് ഇന്ത്യൻ സേയുടെ സെൻട്രൽ കമാൻഡർ അറിയിച്ചു.

ഇവിടെ അഞ്ച് ദിവസമായി കനത്ത മഞ്ഞുവീഴ്‌ചയും മഴയും തുടരുകയാണ്. കനത്ത മഞ്ഞുവീഴ്‌ച കാരണം അപകടം നടന്ന പ്രദേശത്തേക്ക് ബന്ധപ്പെടാൻ തുടക്കത്തിൽ സാധിച്ചിരുന്നില്ല. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.  ഫെബ്രുവരിയിൽ ചമോലി ജില്ലയിൽ മഞ്ഞിടിഞ്ഞ് എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു.

Read also: കോവിഡ് നിയന്ത്രണം ലംഘിച്ച് കുതിരയോട്ട മൽസരം; സംഘാടകർക്ക് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE