ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുണ്ടായ ഹിമപാതത്തിൽ 8 മരണം. 384 പേരെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാംപിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്. ജോഷിമഠ് സെക്‌ടറിലെ സുംന മേഖലയിൽ ഇന്നലെയാണ് അപകടമുണ്ടായതെന്ന് ഇന്ത്യൻ സേയുടെ സെൻട്രൽ കമാൻഡർ അറിയിച്ചു.
ഇവിടെ അഞ്ച് ദിവസമായി കനത്ത മഞ്ഞുവീഴ്‌ചയും മഴയും തുടരുകയാണ്. കനത്ത മഞ്ഞുവീഴ്‌ച കാരണം അപകടം നടന്ന പ്രദേശത്തേക്ക് ബന്ധപ്പെടാൻ തുടക്കത്തിൽ സാധിച്ചിരുന്നില്ല. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫെബ്രുവരിയിൽ ചമോലി ജില്ലയിൽ മഞ്ഞിടിഞ്ഞ് എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു.
Read also: കോവിഡ് നിയന്ത്രണം ലംഘിച്ച് കുതിരയോട്ട മൽസരം; സംഘാടകർക്ക് എതിരെ കേസ്