ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് പഞ്ചാബ് കോടതിയുടെ നോട്ടീസ്. കർണാടകയിലെ പ്രകടന പത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ പത്തിന് കോടതിയിൽ ഹാജരാകാനാണ് നോട്ടീസ്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനത്തിൽ കർണാടകയിൽ ബജ്‌രംഗ് ദൾ നിരോധിക്കുമെന്ന പരാമർശം ഉണ്ടായിരുന്നു. ഇതിലാണ് പഞ്ചാബ് കോടതി സമൻസ് അയച്ചിരിക്കുന്നത്.
ഹിന്ദു സുരക്ഷാ പരിഷത്ത് സ്‌ഥാപകൻ ഹിതേഷ് ഭരധ്വാജ് നൽകിയ 100 കോടി മനനഷ്‌ടക്കേസിലാണ് പഞ്ചാബ് സംഗ്രൂർ കോടതി ഖാർഗെയ്‌ക്ക് സമൻസ് അയച്ചത്. കോടതി ഇന്ന് കേസ് പരിഗണിക്കുകയും ജൂലൈ പത്തിന് ഖാർഗെ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും അറിയിച്ചാണ് സമൻസ്. പോപ്പുലർ ഫ്രണ്ട് പോലെയാണ് ബജ്‌രംഗ് ദൾ എന്നും, അതുകൊണ്ടു തന്നെ ബജ്‌രംഗ് ദൾ നിരോധിക്കുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഇതിനെതിരെ കടുത്ത പ്രതിഷേധം സംസ്‌ഥാനത്ത് ഉൾപ്പടെ ഉടലെടുത്തിരുന്നു. ബിജെപി ഇത് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയും ഏറ്റെടുത്തിരുന്നു. ഹനുമാൻ ഭക്‌തരെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയിൽ ആഞ്ഞടിച്ചിരുന്നു. എന്നാൽ, കർണാടകയിൽ സ്‌ഥിതി മാറിമറയുകയായിരുന്നു.
Most Read: ആരോഗ്യ പ്രവർത്തകർക്ക് എതിരായ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും കുറ്റകരം; ഓർഡിനൻസ് ഉടൻ