വാഷിംഗ്‌ടൺ: യുക്രൈന്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹത്തിൽ റഷ്യക്ക് മുന്നറിയിപ്പുമായി യുഎസ്. സൈനിക സന്നാഹത്തെ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.
യുക്രൈന്‍ വിഷയത്തിലെ അവസാന അനുരഞ്‌ജന നീക്കവും പാളിയതോടെയാണ് ബൈഡന്‍ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുടിന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. യുക്രൈന്‍ വിഷയവുമായി ബന്ധപ്പെട്ട് ബൈഡനും പുടിനും തമ്മില്‍ ഒരു മണിക്കൂറോളം നേരം ഫോണില്‍ സംസാരിച്ചിരുന്നു.
യുക്രൈന്‍ അധിനിവേശത്തിനുള്ള നീക്കങ്ങള്‍ റഷ്യ തുടര്‍ന്നാല്‍ ജനങ്ങള്‍ വലിയ ദുരിതം അനുഭവിക്കേണ്ടി വരുമെന്നും റഷ്യയുടെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാകുമെന്നുമാണ് ടെലിഫോണ്‍ സംഭാഷണത്തിലൂടെ ബൈഡന്‍ പുടിനെ പറഞ്ഞ് ധരിപ്പിക്കാന്‍ ശ്രമിച്ചത്.
ഫെബ്രുവരി 20ന് മുന്‍പായി റഷ്യ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പായിരുന്നു ബൈഡന്‍-പുടിന്‍ സംഭാഷണത്തിന് ആധാരം. യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചതാണ് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നത്. എന്നാല്‍ അധിനിവേശത്തിനുള്ള യാതൊരു ശ്രമങ്ങളും തങ്ങളുടെ ഭാഗത്തുനിന്ന് നടക്കുന്നില്ലെന്നാണ് റഷ്യ ആവർത്തിക്കുന്നത്.
റഷ്യ- യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ പൗരൻമാരെ രക്ഷിക്കുക പ്രയാസമാകുമെന്ന് അമേരിക്ക വിലയിരുത്തിയിരുന്നു. അമേരിക്കന്‍ നയതന്ത്രജ്‌ഞര്‍ യുക്രൈന്‍ വിട്ടുകഴിഞ്ഞു. ശീത ഒളിമ്പിക്‌സ് നടക്കാനിരിക്കുന്ന പശ്‌ചാത്തലത്തില്‍ ഒരു യുദ്ധത്തിന് റഷ്യ തയ്യാറാവില്ല എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പെട്ടെന്നുണ്ടായ മാറ്റം ലോക രാജ്യങ്ങളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. യുദ്ധമുണ്ടായാല്‍ 25,000 മുതല്‍ 50,000 പേര്‍ക്ക് വരെ ജീവന്‍ നഷ്‌ടപ്പെട്ടേക്കാമെന്നാണ് കണക്കുകൂട്ടല്‍.
എന്നാൽ, യുഎസ് യുദ്ധഭീതി പരത്തുകയാണെന്നാണ് റഷ്യയുടെ ആരോപണം. ശീതയുദ്ധകാലത്തിനു ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനായി നയതന്ത്ര നീക്കങ്ങളും ഊര്‍ജിതമായി.
Most Read: ആധുനിക വൈദ്യ ശാസ്‍ത്രത്തിന് ചേര്‍ന്നതല്ല; ചരക പ്രതിജ്‌ഞക്കെതിരെ ഐഎംഎ