മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക്. രക്‌ത ഗ്രൂപ്പ് മാറി നല്‍കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിൽസയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.
പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കഴുങ്ങുംതോട്ടത്തിൽ അസ്‌ലമിന്റെ ഭാര്യ റുക്‌സാന അപകട നില തരണം ചെയ്‌തതായും ഗർഭസ്‌ഥ ശിശുവിന് മറ്റ് പ്രശ്‌നങ്ങളൊന്നും നിലവിൽ കാണുന്നില്ലെന്നും മെഡിക്കല്‍ കോളേജ് അധികൃതർ പറഞ്ഞു. യുവതിക്ക് രക്‌തക്കുറവ് ഉള്ളതിനാൽ രക്‌തം കയറ്റാന്‍ ഡോക്‌ടർ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് രണ്ടുദിവസം അടുപ്പിച്ച് രക്‌തം കയറ്റിയിരുന്നു. രണ്ടാമത്തെ ദിവസമാണ് രക്‌തം നൽകിയത് മാറിപ്പോയത്.
കുപ്പിയിലെ പകുതി രക്‌തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെട്ടു. ഉടനെ ഡോക്‌ടറെത്തി നടത്തിയ പരിശോധനയിലാണ് രക്‌തം മാറി നല്‍കിയതായി അറിയുന്നത്. തുടര്‍ന്നാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ഉടനെമാറ്റി. രക്‌തം മാറി നല്‍കിയ നഴ്‌സിനെതിരെ യുവതിയുടെ കുടുംബം നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ വ്യാപക പ്രതിഷേധവുമായാണ് യുഡിഎഫ് രംഗത്തുള്ളത്. റുക്‌സ്‌നാക്ക് നേരിട്ട ദുരനുഭവം ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്‌ച്ചയാണെന്നും അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യത്തിന്റെ നേതൃത്വത്തിൽ സമരവും നടന്നു.
KOZHIKODE | കോഴിക്കോട്ടെ നിപ ഭീതി അകലുന്നു