വയനാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ-അർധ സർക്കാർ, കമ്പനി ജീവനക്കാരെ നിയോഗിച്ചുകൊണ്ട് കളക്‌ടർ ഉത്തരവിറക്കി. ഓഫിസുകളിൽ ഹാജരാകാൻ സാധിക്കാത്ത ഉദ്യോഗസ്‌ഥരെയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചത്. ഇവർ നാളെ രാവിലെ 11ന് അവരവർ താമസിക്കുന്ന പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറി മുൻപാകെ ഹാജരാകാനാണ് നിർദ്ദേശം.
ഗർഭിണികൾ, ശാരീരിക വൈകല്യമുള്ളവർ, രണ്ടു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ ഉള്ളവർ എന്നിവരെ പ്രതിരോധ പ്രവർത്തങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കളക്‌ടർ അറിയിച്ചു. ഉദ്യോഗസ്‌ഥരെ തദ്ദേശ സ്‌ഥാപന സെക്രട്ടറിമാരാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിക്കുക. വകുപ്പ് തലവൻമാർ തങ്ങളുടെ കീഴിലുള്ള ഓഫിസ് ജോലിയിൽ ഹാജരാകാത്ത ഉദ്യോഗസ്‌ഥർ സെക്രട്ടറിമാരുടെ മുൻപാകെ ഹാജരായെന്ന് ഉറപ്പ് വരുത്തണം.
ഇത് സംബന്ധിച്ച വിവരങ്ങൾ ഇ-മെയിൽ മുഖാന്തരം ജില്ലാ അടിയന്തര കാര്യനിർവഹണ കേന്ദ്രത്തിൽ അറിയിക്കാനും കളക്‌ടരുടെ നിർദ്ദേശമുണ്ട്. എല്ലാ കാറ്റഗറിയിലുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലും ഉത്തരവ് ബാധകമാണ്.
Read Also: സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ക്രീം ബിസ്‌കറ്റ് അടക്കം പതിനഞ്ചിനങ്ങൾ