പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കേ പ്രമുഖ ടീമുകളായ ബാഴ്‌സലോണ, ചെൽസി, യുവന്റസ് എന്നിവർ ഇന്നിറങ്ങും. കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡ്, പിഎസ്‌ജി ടീമുകൾക്കും ഇന്ന് കളിയുണ്ട്.
ബാഴ്‌സയും ചെൽസിയും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയതാണ്. ഹംഗേറിയൻ ക്ളബ്ബ് ഫെറാങ്ക്‌വാറോസ് ആണ് ബാഴ്‌സക്ക് എതിരാളികൾ. പ്രമുഖ താരങ്ങൾക്ക് ടീം വിശ്രമം നൽകിയേക്കും. ലയണൽ മെസി, കുട്ടീന്യോ, ടെർസ്‌റ്റെഗൺ എന്നിവർ ഇന്ന് കളിക്കില്ല.
മുൻ ചാമ്പ്യൻമാരായ യൂണൈറ്റഡിന് പിഎസ്‌ജിയാണ് എതിരാളികൾ. ഡേവിഡ് ഗിയ, പോൾ പോഗ്ബ എന്നിവർ പരിക്ക് മാറി തിരിച്ചെത്തുന്നത് ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്. ആദ്യ പാദത്തിൽ യൂണൈറ്റഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റതിന്റെ ക്ഷീണം തീർക്കാനാകും നെയ്‌മറും സംഘവും ഇറങ്ങുന്നത്.
യുവന്റസ് ഇന്ന് ഡൈനാമോ കീവിനെ നേരിടുമ്പോൾ പരിക്കേറ്റ റൊണാൾഡോ ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഗ്രൂപ്പിൽ ബാഴ്‌സക്ക് കീഴിൽ രണ്ടാം സ്‌ഥാനത്താണ് ടീം. ഗ്രൂപ്പ് ഇയിൽ ഒന്നാം സ്‌ഥാനത്തിനായി പൊരുതുന്ന ചെൽസിക്ക് സെവിയ്യയാണ് എതിരാളികൾ. നാല് കളികളിൽ നിന്ന് ഇരു ടീമുകൾക്കും പത്ത് പോയിന്റുകൾ വീതമാണുള്ളത്. ഇന്ത്യൻ സമയം പുലർച്ചെ ഒന്നരക്കാണ് മൽസരങ്ങൾ ആരംഭിക്കുക.
Read Also: ഹൈക്കോടതി മുൻ ജഡ്‌ജ് കർണൻ അറസ്‌റ്റിൽ