ചെന്നൈ: തമിഴ്‌നാട്, കൊൽക്കത്ത ഹൈകോടതി മുൻ ജഡ്‌ജ് സിഎസ് കർണൻ അറസ്‌റ്റിൽ. ജഡ്‌ജിമാരെയും കോടതി ഉദ്യോഗസ്‌ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസിൽ ചെന്നൈ പോലീസ് ആണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.
പുതുച്ചേരി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ നാല് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ പോലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണനെ അറസ്‌റ്റ് ചെയ്യാത്ത തമിഴ്‌നാട് പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എന്ത് കാരണത്താലാണ് കര്‍ണനെ അറസ്‌റ്റ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നല്‍കാന്‍ ഡിജിപി, ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഡിസംബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നായിരുന്നു കോടതി നിർദേശം.
ജഡ്‌ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ അഴിമതി, ലൈംഗികാരോപണങ്ങള്‍ എന്നിവ ഉന്നയിച്ചുള്ള കര്‍ണന്റെ വീഡിയോകള്‍ പുറത്ത് വന്നിരുന്നു. തുടർന്ന് ബാർ കൗൺസിൽ നൽകിയ ഹരജിയിൽ, അപകീർത്തികരമായ വീഡിയോകൾ നീക്കം ചെയ്യാൻ കോടതി ഫേസ്ബുക്ക്, യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നും ഇത്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് തടയണമെന്നും കോടതി പറഞ്ഞിരുന്നു. ജസ്‌റ്റിസ് കര്‍ണന്‍ നടത്തിയ ആരോപണങ്ങള്‍ അത്യന്തം അപകീര്‍ത്തികരമാണെന്ന് കോടതി നിരീക്ഷിച്ചു.
Also Read: മയക്കുമരുന്ന് കേസ്; റിയ ചക്രബർത്തിയുടെ സഹോദരന് ജാമ്യം