ലിപുലേഖില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ച് ചൈന

By Team Member, Malabar News
Malabarnews_indiachina
Representational image
Ajwa Travels

ഡെറാഡൂണ്‍ : ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് ചൈന. ഉത്തരാഖണ്ഡിന്റെ ഭാഗമായ ലിപുലേഖിനു സമീപമാണ് ചൈന സേനയെ വിന്യസിപ്പിച്ചിട്ടുള്ളത്. ലിപുലേഖ് ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തി പ്രദേശം കൂടിയാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന സൂചയാണ് ലഭിക്കുന്നത്.

രണ്ടാഴ്ച്ച മുന്‍പാണ് ചൈന 2000 ത്തോളം അംഗങ്ങളുള്ള 150 ലൈറ്റ് കമ്പൈന്‍ഡ് ആംസ് ബ്രിഗേഡിനെ ടിബറ്റില്‍ നിന്നും ലിപുലേഖ് അതിര്‍ത്തിയിലേക്ക് വിന്യസിപ്പിച്ചത്. അതിര്‍ത്തിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലും 1000 ത്തോളം സൈനികരെ ചൈന ഇവിടെ വിന്യസിപ്പിച്ചിരുന്നു. ഒപ്പം തന്നെ അവിടെ ഒരു സ്ഥിര പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇപ്പോള്‍ ചൈനീസ് സേന നിലയുറപ്പിച്ചിട്ടുള്ളത്.

നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന കാലാപാനി ഉള്‍പ്പെടെയുള്ള ഈ പ്രദേശം നേപ്പാള്‍ അവരുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ – നേപ്പാള്‍ ബന്ധത്തില്‍ നേരത്തെ വിള്ളലുകള്‍ ഉണ്ടായിരുന്നു. കൈലാസ് മാനസസരോവര്‍ തീര്‍ഥാടന മേഖലയിലേക്കുള്ള യാത്രാസമയം കുറയ്ക്കുന്നതിനായി ലിപുലേഖിലേക്ക് ഇന്ത്യ റോഡ് നിര്‍മ്മിച്ചതിനെ തുടര്‍ന്നായിരുന്നു നേപ്പാളിന്റെ ഈ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE