അരുണാചല്‍ പ്രദേശിലും സംഘര്‍ഷത്തിനൊരുങ്ങി ചൈന; ജാഗരൂഗരായി ഇന്ത്യന്‍ സൈന്യം

By News Desk, Malabar News
china conspiracy in arunachal pradesh
Representational Image
Ajwa Travels

ന്യൂഡല്‍ഹി: ലഡാക്കിന് പിന്നാലെ അരുണാചല്‍ പ്രദേശിലും സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള ആറ് സ്ഥലങ്ങളില്‍ ചൈനീസ് സേനാ വിന്യാസം കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപ്പര്‍ സുബന്‍സിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏറെ മുകളിലുള്ള അസാപിലയില്‍ അവകാശവാദം ഉന്നയിച്ചു കൊണ്ട് ചൈന മുന്നോട്ട് വന്നിട്ടുണ്ട്.

ബിസയിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മിക്കുകയും ചെയ്‌തിരുന്നു. ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 1962 ലെ യുദ്ധകാലത്ത് പ്രശ്‌നങ്ങൾ ഉണ്ടായ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇവിടെ 6 മേഖലകളിലും 4 തന്ത്രപ്രധാനമായ പ്രദേശങ്ങളിലും തര്‍ക്കം നില നില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കി. പെട്ടെന്നുണ്ടാകുന്ന ചൈനീസ് നീക്കം പ്രതിരോധിക്കുന്നതിനായി പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE