കോവിഡ്; റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതൽ മലപ്പുറം, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിൽ

By News Desk, Malabar News
covid-india
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആകെ വിതരണം ചെയ്‌തത്‌ മൂന്നരക്കോടി ഡോസ് വാക്‌സിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഡോസ് വാക്‌സിന്‍ വിതരണം 91.31 ശതമാനമാണ് പൂര്‍ത്തിയായത്. ചെറുപ്പക്കാര്‍ക്കിടയിൽ രോഗം വീണ്ടും റിപ്പോര്‍ട് ചെയ്യുന്നുണ്ട്. പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്യുന്നത്.

സംസ്‌ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 26.3 ശതമാനം പേരും വാക്‌സിന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 26.3 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരാണ്. മരിച്ചവരില്‍ 7.9 ശതമാനം പേരാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുള്ളത്. ഇവരില്‍ ഭൂരിഭാഗവും പ്രായാധിക്യം ചെന്നവരും അനുബന്ധ രോഗവുമുള്ളവർ ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊട്ടു മുന്‍പുള്ള ആഴ്‌ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ചികിൽസയിൽ ഉള്ളവരുടെ എണ്ണത്തില്‍ 8 ശതമാനം കുറവു വന്നിട്ടുണ്ട്. രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളര്‍ച്ചാ നിരക്ക് മുന്‍ ആഴ്‌ചയെ അപേക്ഷിച്ച് ഈ ആഴ്‌ചയില്‍ 5 ശതമാനം കുറഞ്ഞു.

സജീവമായ രോഗികളുടെ എണ്ണം, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ സപ്പോര്‍ട്ട് എന്നിവയില്‍ പ്രവേശിച്ചവരുടെ എണ്ണം കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് ഈ ആഴ്‌ചയില്‍ യഥാക്രമം 16 ശതമാനം, 7 ശതമാനം, 21 ശതമാനം, 3 ശതമാനം, 6 ശതമാനം എന്നിങ്ങനെ കുറഞ്ഞുവെന്നും മുഖ്യമന്ത്രി വിശദമാക്കി.

Malabar News: ഇറ്റലിയിലെ ലോക സമാധാന സമ്മേളനം; മമതാ ബാനർജിക്ക്​ യാത്രാനുമതി നിഷേധിച്ച്​ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE