തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നേതാക്കൾ പങ്കെടുക്കരുതെന്ന നിലപാട് മാറ്റി കോൺഗ്രസ്. ചർച്ചകളിൽ പങ്കെടുക്കാൻ കെപിസിസി വക്‌താക്കൾക്ക് അനുമതി നൽകി. ചർച്ചകളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകാരനെ മാത്രം ലക്ഷ്യം വെക്കുന്നു എന്ന ആരോപണമുയർത്തിയാണ് ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനമെടുത്തത്.
മോൻസൺ മാവുങ്കലുമായുള്ള ഇടപാടിൽ കെ സുധാകരനും പങ്കുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ സുധാകരൻ ഇത് തള്ളി. തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെങ്കിൽ മോൻസണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സുധാകരന്റെ നിലപാട്. അതേസമയം സുധാകരനെതിരായ ആരോപണം ആയുധമാക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. സുധാകരന്റെ വിശദീകരണമെല്ലാം തള്ളിയ എൽഡിഎഫ് കൂടുതൽ ബന്ധമുണ്ടെങ്കിൽ അതും പുറത്തു കൊണ്ടുവരണമെന്ന നിലപാടിലാണ്.
Read also: മോൻസൺ മാവുങ്കൽ; നേതാക്കളെ ചർച്ചകളിൽ നിന്ന് വിലക്കി കെപിസിസി