കോഴിക്കോട് സ്ഥിതി രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

By Team Member, Malabar News
Malabarnews_kozhikode
Representational image
Ajwa Travels

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ലയില്‍ വളരെ കൂടുതലാണ്. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ജിംനേഷ്യം, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചു. ഇത് സംബന്ധിച്ച് കളക്ടർ ഉത്തരവിറക്കി.

ഇനി മുതല്‍ ജില്ലയില്‍ വിവാഹ ചടങ്ങുകള്‍ക്ക് 50 ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ആരാധനാലയങ്ങളില്‍ 50 പേര്‍ക്കും പൊതു പരിപാടികള്‍ക്ക് 5 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ എന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 956 ആളുകള്‍ക്കാണ്. ഇവരില്‍ 879 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 29 കേസുകളാണ് ഇന്ന് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ജില്ലയില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗ വ്യാപനം രൂക്ഷമാകുകയാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം ഇന്ന് 277 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ തുടരുന്ന ആളുകളുടെ എണ്ണം 5782 ആയി ഉയര്‍ന്നു.

Read also : ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് ബാധിക്കുന്നത്‌ ഗുരതരമല്ല; കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE