ന്യൂ ഡെല്‍ഹി: ഒരിക്കല്‍ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് വീണ്ടും രോഗം വരുന്നത് ഗുരുതരമായ കാര്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണെന്നും മാദ്ധ്യമങ്ങളുമായുള്ള ഓണ്‍ലൈന്‍ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.
ഐ.സി.എം.ആറിന്റെ കീഴിലുള്ള വിദഗ്ധ സമിതി രാജ്യത്ത് കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ഒരിക്കല്‍ രോഗം ബാധിച്ചവര്‍ക്ക് രണ്ടാമതും രോഗം വരുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ രാജ്യത്ത് ഇത് ഗുരുതരമായ പ്രശ്‌നമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡുമായി ബന്ധപ്പെട്ട ഓരോ പുരോഗതിയും രാജ്യത്ത് ഗവേഷണം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
Read Also: ജനാധിപത്യ രാജ്യത്തിനും കർഷകർക്കും ഇന്ന് ഇരുണ്ട ദിനം
രാജ്യത്ത് ഇന്ന് 88,600 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 59,92, 533 ആയി. അതേസമയം 4941627 പേര്‍രോഗ മുക്തി നേടുകയും ചെയ്‌തു. 24 മണിക്കൂറിനിടെ 1124 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടത്. രാജ്യത്തെ കോവിഡ് മരണം 94,000 കടന്നു.
സര്‍ക്കാരും ജനങ്ങളും ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമെ രാജ്യത്ത് കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയുകയുള്ളൂ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala News: കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജി വച്ച് കെ മുരളീധരന്‍