കോഴിക്കോട്: ജില്ലയിലെ തിക്കോടിയില്‍ തീകൊളുത്തും മുമ്പ് പ്രതി തന്നെ കുത്തി പരിക്കേൽപ്പിച്ചുവെന്ന് പൊള്ളലേറ്റ യുവതി. ആശുപത്രി അധികൃതരോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. പെൺകുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്‌തിരുന്നു എന്നാണ് റിപ്പോർട്.
ഇന്ന് രാവിലെ 9.50ന് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സംഭവം. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയ ബസിറങ്ങി ഓഫിസിലേക്ക് കയറാനൊരുങ്ങുമ്പോൾ അയൽവാസിയായ നന്ദു എന്ന യുവാവ് ആക്രമിക്കുക ആയിരുന്നു.
ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഇരുവരുടെയും ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയത്. ആദ്യം പെൺകുട്ടിയുടെ അലർച്ചയാണ് കേട്ടതെന്ന് ദൃക്‌സാക്ഷി പറയുന്നു. പഞ്ചായത്ത് ഓഫിസിൽ പെൻഷന്റെ രേഖകൾ ശരിയാക്കുന്നതിനായി എത്തിയതായിരുന്നു ദൃക്‌സാക്ഷി. അപ്പോഴാണ് പെൺകുട്ടിയുടെ അലർച്ച കേട്ടതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
വസ്‌ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് മാംസം വെന്ത നിലയിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. തലയിലൂടെ പെട്രോൾ ഒഴിച്ചതിനാൽ ശരീരമാകെ തീ ആളി പടരുകയായിരുന്നു.
Most Read: കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്‌റ്റുമോർട്ടം