ജറുസലേം: കൊറോണ വൈറസ് ഡെല്‍റ്റ വകഭേദം വ്യാപകമായതിനെ തുടര്‍ന്ന് ഇസ്രയേലിലെ പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഇസ്രായേല്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഒരാഴ്‌ചക്ക് ശേഷം രോഗവ്യാപനം തീവ്രമായതോടെയാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്
ലോകത്ത് ആദ്യമായി 65 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ രാജ്യമാണ് ഇസ്രായേല്‍. കോവിഡ് വ്യാപനം കുറഞ്ഞതോടെ മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെ മിക്ക നിയന്ത്രണങ്ങളും എടുത്തുമാറ്റിയിരുന്നു. യാത്രാവിലക്ക് മാത്രമാണ് നിലവിലുണ്ടായിരുന്നത്.
നാലുദിവസമായി രാജ്യത്ത് നൂറിലധികം പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചുവെന്നും അതിനാലാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നതെന്നും ഇസ്രായേലി പാന്‍ഡമിക് റെസ്‌പോണ്‍സ് ടാസ്‌ക്‌ഫോഴ്‌സ് തലവന്‍ നച്മാന്‍ ആഷ് പറഞ്ഞു. അണുബാധ വീണ്ടും പടരുന്നുവെന്നത് ആശങ്കപ്പെടുത്തുന്നു. ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് പടരുന്നതെന്നും ആഷ് കൂട്ടിച്ചേര്‍ത്തു.
Read also: ഓക്‌സിജൻ ആവശ്യകത പെരുപ്പിച്ചുകാട്ടി; ഡെൽഹിക്കെതിരെ സുപ്രീം കോടതി നിയോഗിച്ച സമിതി