കോഴിക്കോട്: ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിപ്പനിയും ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 18 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഇതോടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ശക്‌തമാക്കാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും തീരുമാനിച്ചു.
30 ശതമാനത്തിന് മുകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്കുള്ള മണിയൂർ പഞ്ചായത്തിലാണ് ഡെങ്കിപ്പനിയും സ്‌ഥിരീകരിച്ചത്. 18ആം വാർഡിൽ മാത്രം 11 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർക്ക് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.
ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ഉറവിട നശീകരണം, ഫോഗിങ്, മരുന്ന് തളിക്കൽ എന്നിവ നടത്തിവരികയാണ്.
Malabar News: ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടം