ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

By Team Member, Malabar News
Malabarnews_thiruvithamkoor
Representational image
Ajwa Travels

തിരുവനന്തപുരം : ചിങ്ങം ഒന്നു മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കൃത്യമായ നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്.

ഒരേ സമയം 5 പേര്‍ക്കുമാത്രമേ ദര്‍ശനാനുമതിയുള്ളു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളിലെത്തുന്നവര്‍ക്ക് മുഖാവരണം നിര്‍ബന്ധമാണ്. ക്ഷേത്രത്തിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം.
10 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും ക്ഷേത്രത്തിനകത്ത് പ്രവേശനമുണ്ടാകില്ല. തിരക്ക് കൂടുന്ന സമയങ്ങളായതിനാല്‍ നിര്‍മാല്യ സമയത്തും ദീപാരാധന സമയത്തും ഭക്തര്‍ക്ക് പ്രവേശനവും ദര്‍ശനവും അനുവദിക്കില്ല. രാവിലെ 6 മണിക്ക് മുന്‍പും വൈകിട്ട് 6.30 മുതല്‍ 7.00 വരെയുമായിരിക്കും ഈ വിലക്ക്.

വഴിപാടുകള്‍ നടത്തുന്നതിനായ് ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം പ്രസാദ കൗണ്ടറുകള്‍ ആരംഭിക്കും.വഴിപാടിന്റെ പ്രസാദം ശ്രീകോവിലിനുള്ളില്‍ നിന്നും ലഭിക്കില്ല. പ്രസാദം വിതരണവും പുറത്തുള്ള കൗണ്ടര്‍ വഴിയായിരിക്കും. ക്ഷേത്രത്തിലെത്തുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും ക്ഷേത്രരജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്. ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള കുളങ്ങളില്‍ കുളിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനത്തിനുള്ള അനുവാദം നല്‍കിയെങ്കിലും ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ചിങ്ങമാസ പൂജകള്‍ക്കായ് കഴിഞ്ഞ ദിവസം ശബരിമല നട തുറന്നുവെങ്കിലും ദേവസ്വം ബോര്‍ഡ് ജീവനക്കാരും ഡ്യൂട്ടിയിലുള്ള പോലീസ്‌കാരും മാത്രമാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE