ഡെൽഹി: വിയോജിപ്പുകള്‍ അടിച്ചമര്‍ത്താനായി യുഎപിഎ പോലുള്ള കടുത്ത നിയമങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി ജഡ്‌ജി ഡിവൈ ചന്ദ്രചൂഢ്. അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്രിമിനല്‍ നിയമങ്ങള്‍ ജനങ്ങളെ ദ്രോഹിക്കാനോ അഭിപ്രായ വ്യത്യാസങ്ങള്‍ അടിച്ചമര്‍ത്താനോ ഉപയോഗിക്കരുതെന്ന് പറഞ്ഞ അദ്ദേഹം പൗരന്‍മാരുടെ സ്വാതന്ത്ര്യം തടയപ്പെടുമ്പോള്‍ മുന്‍നിരയില്‍ നിന്ന് ഇടപെടേണ്ടത് കോടതികളാണെന്നും ചൂണ്ടിക്കാട്ടി.
കൂടാതെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന നിലകൊള്ളുന്നത് മനുഷ്യാവകാശകളെ സംരക്ഷിക്കുന്നതിനാണെന്നും സ്വാതന്ത്രം ഇല്ലാതാകുന്നത് ഒരു ദിവസമാണെങ്കില്‍ പോലും അത് വലുതാണെന്നും ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ് വ്യക്‌തമാക്കി.
Most Read: വാക്‌സിൻ ചലഞ്ച്; നിർബന്ധിത പിരിവ് വേണ്ടെന്ന് ഹൈക്കോടതി