കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി കുവൈറ്റ്. ലൈസന്‍സ് ലഭ്യമാകുന്നതിന് പുതിയ മാനദണ്ഡങ്ങളും രാജ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ലഭിക്കുന്ന പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന് അര്‍ഹതയുണ്ടോയെന്ന് സൂക്ഷ്‌മ പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ട്.
ഇതിനായുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് നിര്‍ദ്ദേശിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രവാസികള്‍ക്കുളള ഡ്രൈവിങ് ലൈസന്‍സ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ നീക്കം.
ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് 600 ദിനാര്‍ പ്രതിമാസ ശമ്പളവും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഉണ്ടായിരിക്കണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ ലൈസന്‍സ് സ്വന്തമാക്കിയ പ്രവാസികളുടെ രേഖകള്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Read Also: വഖഫ് ബോർഡ് നിയമനം; ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് മഹാറാലി, സമസ്‌ത പങ്കെടുക്കില്ല