കരിഞ്ഞുണങ്ങി വനം; ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിൽ

By Team Member, Malabar News
wayanad news
Representational image
Ajwa Travels

വയനാട് : വേനൽ കടുത്തതോടെ കരിഞ്ഞുണങ്ങിയ വനത്തിൽ നിന്നും തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവാകുന്നു. ജില്ലയിലെ ബന്ദിപ്പൂർ കടുവ സങ്കേതവും അതോട് ചേർന്ന വന്യജീവി സങ്കേതവുമാണ് കൂടുതല്‍ വരണ്ടുണങ്ങിയത്. ഈ വനപ്രദേശത്തെ ആനകളും മാനുകളുമാണ് വിശപ്പും ദാഹവുമകറ്റാന്‍ പരക്കം പായുന്നത്.

വനത്തിലെ നീർചാലുകൾ ഉൾപ്പടെയുള്ള ജലസ്രോതസുകൾ വറ്റിവരണ്ട അവസ്‌ഥയിലാണ്‌. ഒപ്പം തന്നെ പുൽമേടുകളും മറ്റും ഉണങ്ങി കരിഞ്ഞ അവസ്‌ഥയിലും. ഇതോടെ ആഹാരവും വെള്ളവും കിട്ടാതെ വലയുകയാണ് വന്യമൃഗങ്ങൾ. നിലവിൽ കന്നാരംപുഴയാണ് ദാഹജലത്തിനായി ഇവയുടെ ഏക ആശ്രയം. ഇവിടെ ആനകൾ കൂട്ടത്തോടെ എത്തി വെള്ളം കുടിക്കുന്നത് ഇപ്പോൾ നിത്യ കാഴ്‌ചയാണ്‌.

പകൽ സമയങ്ങളിൽ പുഴയിൽ ഇറങ്ങുന്ന ആനകൾ മിക്കവയും വനത്തിലേക്ക് മടങ്ങും. എന്നാൽ രാത്രിയിൽ ഇറങ്ങുന്ന ആനകൾ ആഹാരത്തിനായി കൃഷിയിടങ്ങളിലേക്കാണ് എത്തുന്നത്. വനാതിര്‍ത്തിയിലെ വൈദ്യുതി വേലി കടന്നാണ് പലപ്പോഴും ഇവ കൃഷിയിടങ്ങളിൽ എത്തുന്നത്. ഇതോടെ ഇവിടുത്തെ കൃഷിയിടങ്ങളിൽ ആനകളും, മാനുകളും, പന്നികളും ഉൾപ്പടെയുള്ള വന്യജീവികൾ എത്തുന്നത് പതിവായിരിക്കുകയാണ്. ഇതോടെ മിക്ക കർഷകരുടെയും കൃഷിയിടങ്ങൾ നിലവിൽ നശിപ്പിക്കപ്പെട്ട സ്‌ഥിതിയിലാണ്.

Read also : കോവിഡ് കേസുകളിൽ വൻവർധനവ്; പ്രതിദിന രോഗികൾ ഒരുലക്ഷം പിന്നിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE