തിരഞ്ഞെടുപ്പ് തോല്‍വി; അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു

By Staff Reporter, Malabar News
ripun bora
റിപുന്‍ ബോറ
Ajwa Travels

ഗുവഹാത്തി: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാജിവെച്ച് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എന്‍ഡിഎ കേവല ഭൂരിപക്ഷം നേടിയിരുന്നു. 126 അംഗ നിയമസഭയില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 75 സീറ്റുകളിലാണ് മേധാവിത്വമുള്ളത്. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 50 സീറ്റില്‍ മുന്‍തൂക്കമുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറയ്‌ക്കും വിജയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഗോഹ്പൂര്‍ മണ്ഡലത്തില്‍നിന്നും ജനവിധി തേടിയ ബോറയും ബിജെപിയുടെ തേരോട്ടത്തില്‍ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ ഉത്പാല്‍ ബോറടോട് 29,294 വോട്ടുകള്‍ക്കായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ പരാജയം.

അതേസമയം കഠിനാധ്വാനം ചെയ്‌തിട്ടും ബിജെപിയും ആര്‍എസ്എസും കളിച്ച ഭിന്നിപ്പും സാമുദായികവുമായ രാഷ്‌ട്രീയത്തെ നേരിടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ബോറ രാജിക്കത്തില്‍ വ്യക്‌തമാക്കി.

Read Also: സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ ഇടവേളയില്ലാതെ തുടരും; എം സ്വരാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE