ഗുവാഹത്തി: അസമിൽ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് 11 പേർ. 54 ദിവസം മുന്‍പാണ് അസമില്‍ ഹിമന്ദ ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തട്ടിക്കൊണ്ടുപോകല്‍, ബലാൽസംഗം, കൊലപാതകം, കാലിക്കടത്ത്, മയക്ക് മരുന്ന് കടത്ത്, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ അറസ്‌റ്റ് ചെയ്യപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട 11 പേരില്‍ ആറ് പേർ രക്ഷപ്പെടാന്‍ ശ്രമിച്ചതിനാൽ വെടിവെച്ചുവെന്നാണ് പോലീസ് വാദം. കൊല്ലപ്പെട്ടവരില്‍ ഒമ്പത് പേര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. കന്നുകാലി കടത്ത് ആരോപിച്ച് വെള്ളിയാഴ്‌ച ഒരാളെ പോലീസ് വെടിവെച്ചു കൊന്നിരുന്നു. ഇയാൾ പോലീസിന്റെ പിസ്‌റ്റള്‍ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് വെടിവെച്ചതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്‌തമാക്കി.
Read also: ‘റാഫേല്‍ ഇടപാടിൽ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണം’; കോണ്‍ഗ്രസ്