രണ്ടില്‍ കൂടുതല്‍ കുട്ടികൾ ഉണ്ടെങ്കിൽ സർക്കാർ ജോലിയില്ല; അസം മുഖ്യമന്ത്രി

By Syndicated , Malabar News
himanta-biswa-sarma
Ajwa Travels

ഗുവാഹത്തി: അസമിൽ പുതിയ ജനസംഖ്യാ മാനദണ്ഡം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പുതിയ നിയമപ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ സ്‌ഥാപനങ്ങളില്‍ അംഗങ്ങളാവാനോ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്‌താക്കൾ ആവാനോ കഴിയില്ല. വായ്‌പ എഴുതിത്തള്ളലും പുതിയ ജനസംഖ്യാ നയത്തെ ആസ്‌പദമാക്കിയാകുമെന്ന് ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. സമീപ ഭാവിയില്‍ത്തന്നെ ജനസംഖ്യാ-വനിതാ ശാക്‌തീകരണ നയം നടപ്പിലാക്കുമെന്നും ബിശ്വ ശര്‍മ്മ അറിയിച്ചു.

അതേസമയം, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ തേയിലത്തോട്ട തൊഴിലാളികള്‍ എന്നിവരെ മാനദണ്ഡങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കും. കൂടാതെ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ പ്രവേശനം നേടല്‍, പ്രധാന്‍മന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിലുള്ള ക്ഷേമ പദ്ധതികള്‍ തുടങ്ങിയവക്കും രണ്ട് കുട്ടികള്‍ മാനദണ്ഡം ബാധകമാവില്ല.

കഴിഞ്ഞ മേയ് 10നാണ് അസമിൽ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരത്തിൽ വന്നത്. കുടുംബത്തിന്റെ ജനസംഖ്യ നിയന്ത്രിക്കണമെന്ന് കഴിഞ്ഞ ആഴ്‌ച മുഖ്യമന്ത്രി അസമിലെ മുസ്‌ലിം കുടിയേറ്റ സമുദായത്തോട് അഭ്യര്‍ഥിച്ചിരുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജനസംഖ്യാനയം നടപ്പിലാക്കാൻ ഹിമന്ത ബിശ്വ ശര്‍മ ഒരുങ്ങുന്നത്.

Read also: കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നഷ്‌ടപരിഹാരം നൽകാനാവില്ല; കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE