ഗുവാഹത്തി: അസമിൽ പുതിയ ജനസംഖ്യാ മാനദണ്ഡം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പുതിയ നിയമപ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ സ്‌ഥാപനങ്ങളില്‍ അംഗങ്ങളാവാനോ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്‌താക്കൾ ആവാനോ കഴിയില്ല. വായ്‌പ എഴുതിത്തള്ളലും പുതിയ ജനസംഖ്യാ നയത്തെ ആസ്‌പദമാക്കിയാകുമെന്ന് ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. സമീപ ഭാവിയില്‍ത്തന്നെ ജനസംഖ്യാ-വനിതാ ശാക്‌തീകരണ നയം നടപ്പിലാക്കുമെന്നും ബിശ്വ ശര്‍മ്മ അറിയിച്ചു.
അതേസമയം, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ തേയിലത്തോട്ട തൊഴിലാളികള്‍ എന്നിവരെ മാനദണ്ഡങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കും. കൂടാതെ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ പ്രവേശനം നേടല്‍, പ്രധാന്‍മന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിലുള്ള ക്ഷേമ പദ്ധതികള്‍ തുടങ്ങിയവക്കും രണ്ട് കുട്ടികള്‍ മാനദണ്ഡം ബാധകമാവില്ല.
കഴിഞ്ഞ മേയ് 10നാണ് അസമിൽ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരത്തിൽ വന്നത്. കുടുംബത്തിന്റെ ജനസംഖ്യ നിയന്ത്രിക്കണമെന്ന് കഴിഞ്ഞ ആഴ്‌ച മുഖ്യമന്ത്രി അസമിലെ മുസ്‌ലിം കുടിയേറ്റ സമുദായത്തോട് അഭ്യര്‍ഥിച്ചിരുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജനസംഖ്യാനയം നടപ്പിലാക്കാൻ ഹിമന്ത ബിശ്വ ശര്‍മ ഒരുങ്ങുന്നത്.
Read also: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനാവില്ല; കേന്ദ്രസർക്കാർ