തിരുവനന്തപുരം: കെഎസ്ആർടിസി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സെക്‌ഷൻ ഗ്രേഡ് അസിസ്‌റ്റന്റ് ഐപി ജോസിനെയാണ് ഒഴിവാക്കിയത്. വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
2016ൽ ഇയാൾ ജീവനക്കാരിയെ ഓഫീസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ ഇവർ അങ്കമാലി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുമ്പോൾ 2016 നവംബർ 8ന് ജീവനക്കാരി ആത്‌മഹത്യ ചെയ്‌തു. തുടർന്നു പൊലീസ് അറസ്‌റ്റ് ചെയ്‌ത ജോസിനെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇയാൾ നൽകിയ വിശദീകരണം തൃപ്‌തികരമല്ലാത്ത സാഹചര്യത്തിലാണ് പിരിച്ചുവിട്ടതെന്ന് കെഎസ്ആർടിസി അറിയിച്ചു.
Read Also: തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല; ചെന്നിത്തല