പൾസ്‌ ഓക്‌സിമീറ്ററിന് അമിത വില; വടകരയിൽ വ്യാപക പരിശോധന

By Desk Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: രക്‌തത്തിലെ ഓക്‌സിജന്റെ അളവ് നിർണയിക്കുന്ന പൾസ്‌ ഓക്‌സിമീറ്ററിന് വടകരയിൽ അമിത വില ഈടാക്കുന്നതായി പരാതി. ഇതേത്തുടർന്ന് വടകരയിലെ പ്രധാനപ്പെട്ട സർജിക്കൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ ഭക്ഷ്യ-പൊതുവിതരണ ഉപഭോക്‌തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

വടകര പുതിയ സ്‌റ്റാൻഡിന് സമീപമുള്ള സർജിക്കൽ സ്‌ഥാപനത്തിൽ ജിസ്‌മോർ കമ്പനിയുടെ 986 രൂപക്ക് ലഭിക്കുന്ന ഓക്‌സിമീറ്റർ 1400 രൂപക്ക് വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഒന്നിന് 414 രൂപ വരെയാണ് സ്‌ഥാപനം ലാഭമെടുക്കുന്നത്. അമിതവില ഈടാക്കില്ലെന്ന് കടയുടമ ഉറപ്പ് നൽകി. ബാക്കി സ്‌റ്റോക്ക് ഒന്നിന് 1100 രൂപ നിരക്കിൽ വിൽക്കുമെന്ന് ഉടമ ഉദ്യോഗസ്‌ഥർക്ക്‌ ഉറപ്പ് നൽകി.

വീരഞ്ചേരിയിലും സമീപത്തുമുള്ള സർജിക്കൽ കടകളിലും പരിശോധന നടത്തി. ചിലയിടങ്ങളിൽ കമ്പനിയുടെ പേരോ എംആർപിയോ ഇല്ലാത്ത ഓക്‌സിമീറ്ററുകൾ വിൽപന നടത്തുന്നതായി കണ്ടെത്തി. ചില കടകളിൽ സ്‌റ്റോക്ക് എത്തിക്കാതെ ക്ഷാമം ഉണ്ടാക്കുന്നതായും വ്യക്‌തമായി. വിതരണ കമ്പനികൾ കോവിഡ് സാഹചര്യം ചൂഷണം ചെയ്‌ത്‌ വിലകൂട്ടുന്നതായും കടയുടമകൾ പറഞ്ഞു.

പരിശോധനക്ക് താലൂക്ക് സപ്ളൈ ഓഫീസർ ടിസി സജീവൻ, റേഷനിങ് ഇൻസ്‌പെ‌ക്‌ടർമാരായ ടിവി നിജിൻ, കെടി സജീഷ്, കെപി കുഞ്ഞികൃഷ്‌ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Malabar News:  ഓക്‌സിജൻ ക്ഷാമം വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും; ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE