കൊൽക്കത്ത: ബിഹാറിലെ ഭഗൽപൂരിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം. 7 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽ ഇരകളായതെന്ന് അധികൃതർ അറിയിച്ചു.
ജനവാസ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. സമീപത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്‌ടർ സുബ്രത് കുമാർ സെൻ അറിയിച്ചു. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ 15 പേര്‍ കുടുങ്ങിയതായി പോലീസ് പറയുന്നു.
തതാര്‍പൂര്‍ പോലീസ് സ്‌റ്റേഷന് കീഴിലുള്ള കജ്‌വാലി ചക് ഗ്രാമത്തില്‍ രാത്രി 11.30ഓടെ ആയിരുന്നു സ്‌ഫോടനം. സമീപത്തുള്ള നാല് വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുണ്ടായി. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന നാടന്‍ ബോംബുകള്‍, വെടിമരുന്ന്, പടക്കങ്ങള്‍ എന്നിവയാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ഭഗല്‍പുര്‍ റേഞ്ച് ഡിഐജി പറഞ്ഞു.
Most Read: യുക്രൈനിൽ നിന്ന് 30 മലയാളി വിദ്യാര്‍ഥികള്‍ കൂടി തിരിച്ചെത്തി