ജില്ലയിൽ വ്യാപാരിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണം തട്ടാൻ ശ്രമം

By Team Member, Malabar News
facebook
Ajwa Travels

വയനാട് : ജില്ലയിൽ ബത്തേരി ടൗണിലെ വ്യാപാരിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കളിൽ നിന്നും പണം കവരാൻ ശ്രമം. ബത്തേരി ഒഎം സ്‌റ്റോർ ഉടമ ഓലപ്പുരക്കൽ അവറാച്ചന്റെ പേരിലാണ് തട്ടിപ്പു സംഘം വ്യാജ അക്കൗണ്ട് നിർമിച്ചത്. ഇയാളുടെ ഒറിജിനൽ അക്കൗണ്ടിൽ നിന്നുള്ള ഫോട്ടോയും വിവരങ്ങളും ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിർമിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ട് കൊണ്ട് മെസേജുകൾ അയക്കുകയായിരുന്നു.

3,000 രൂപ മുതൽ 30,000 രൂപ വരെയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ആൾ ആവശ്യപ്പെട്ടത്. ഇത് അയക്കുന്നതിനായി ഗൂഗിൾ പേ നമ്പറും അയച്ചു നൽകിയിരുന്നു. അതേസമയം തന്നെ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചവരിൽ ചിലർ അവറാച്ചനോട് ഫോൺ വിളിച്ച് കാര്യങ്ങൾ തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്‌ച രാത്രി 12 മണി മുതൽ ഇന്നലെ രാവിലെ 10 മണി വരെയാണ് അക്കൗണ്ട് പ്രവർത്തിച്ചിരുന്നത്. ഈ സമയത്ത് 300ഓളം ആളുകളോട് പണം ചോദിച്ചതായാണ് ലഭിക്കുന്ന വിവരം.

സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാൾ 10,000 രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മറ്റാരെങ്കിലും പണം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. പണം ഗൂഗിൾ പേ ചെയ്യാൻ തന്ന നമ്പറിൽ വിളിച്ചിട്ട് പ്രതികരണം ഉണ്ടായിട്ടില്ലെന്നും, സന്ദേശത്തിനോട് മലയാളത്തിൽ പ്രതികരിച്ചാൽ മറുപടി നൽകിയിരുന്നില്ലെന്നും ചിലർ പോലീസിൽ വ്യക്‌തമാക്കി.

Read also : ജഡ്‌ജിക്ക് കോവിഡ്; ഐഎൻഎക്‌സ് മീഡിയ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE