ചണ്ഡീഗഢ്: പഞ്ചാബിൽ കാർഷിക ബില്ലുകൾക് എതിരായ പ്രതിഷേധം ശക്തമാകുന്നു. മുന്‍ കേന്ദ്ര മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗറിന്റെ നേതൃത്വത്തില്‍ ഇന്നലെ കിസാൻ മാർച്ച് നടന്നു. ചണ്ഡീഗഢിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇവരെ പോലീസ് തടയുകയായിരുന്നു. വിവിധ ഇടങ്ങളിലായി നടന്ന പ്രക്ഷോഭത്തിൽ നിരവധി കര്‍ഷകരാണ് പങ്കെടുത്തത്. ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടതിന് ശേഷം വന്‍ പ്രക്ഷോഭമാണ് കാര്‍ഷിക ബില്ലിനെതിരെ സംഘടിപ്പിക്കുന്നത്.
ਕਿਸਾਨਾਂ ਦੇ ਹੱਕਾਂ ਦੀ ਰਾਖੀ ਲਈ ਆਵਾਜ਼ ਚੁੱਕਣ ਬਦਲੇ ਸਾਨੂੰ ਗ੍ਰਿਫ਼ਤਾਰ ਕੀਤਾ ਜਾ ਰਿਹਾ ਹੈ, ਪਰ ਅਸੀਂ ਸੱਚਾਈ ਦੀ ਪੈਰਵੀ ਕਰ ਰਹੇ ਹਾਂ ਅਤੇ ਇਸ ਜ਼ੋਰ ਜ਼ਬਰ ਨਾਲ ਸਾਡੀ ਸੱਚਾਈ ਦੀ ਆਵਾਜ਼ ਦਬਾਈ ਨਹੀਂ ਜਾ ਸਕੇਗੀ।
Arrested for raising farmers’ voice, but they won’t be able to silence us.#IkkoNaaraKisanPyaara pic.twitter.com/zzFtt6TqqT
— Harsimrat Kaur Badal (@HarsimratBadal_) October 1, 2020
‘ കര്‍ഷകരുടെ ശബ്‌ദം ഉയര്‍ത്തിയതിന് അറസ്‌റ്റിലായി, അവര്‍ക്ക് പക്ഷേ നമ്മളെ നിശബ്‌ദരാക്കാൻ കഴിയില്ല’ ഹര്‍സിമ്രത് കൗര്‍ ട്വിറ്ററില്‍ അറിയിച്ചു. അകാലിദള്‍ അദ്ധ്യക്ഷനും മുതിര്‍ന്ന നേതാവുമായ സുഖ്ബിര്‍ സിംഗിനെയും ചണ്ഡീഗഢ് പോലീസ് അറസ്‌റ്റ് ചെയ്‌തു. 31 കര്‍ഷക സംഘടനകളാണ് പഞ്ചാബില്‍ സമരമുഖത്തുള്ളത്.
Read Also: രാഹുലും പ്രിയങ്കയുമെങ്കിലും തെരുവില്‍ ഇറങ്ങിയതില്‍ സന്തോഷമുണ്ട്; പ്രശാന്ത് ഭൂഷണ്‍