ഡെൽഹി അതിര്‍ത്തികളില്‍ വീണ്ടും ഇന്റര്‍നെറ്റ് വിലക്കേർപ്പെടുത്തി കേന്ദ്രം 

By News Desk, Malabar News
Internet disconnection
Representational Image
Ajwa Travels

ഡെൽഹി: കര്‍ഷകരെ നേരിടാന്‍ വീണ്ടും ഇന്റര്‍നെറ്റ് വിലക്കേർപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സിംഗു, ഖാസിപൂര്‍, തിക്രി അതിര്‍ത്തികളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്‍ര്‍നെറ്റ് വിച്ഛേദിച്ചത്. ഇന്ന് രാത്രി 11:59 വരെയാണ് ഇന്റര്‍നെറ്റ് ബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയത്.

എന്നാൽ, കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങള്‍ ഏതുവിധേനയും പ്രതിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് രംഗത്തെത്തി. നേരത്തെ ജനുവരി 29നും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്കിയിരുന്നു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രാജ്യവ്യാപകമായി ദേശീയ- സംസ്‌ഥാന പാതകള്‍ ഉപരോധിച്ചു. ഡെൽഹി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്‌ഥാനങ്ങളിലെ ദേശീയ, സംസ്‌ഥാന പാതകളാണ് 3 മണിക്കൂർ ഉപരോധിച്ചത്. ഉച്ചക്ക് 12 മുതൽ 3 മണി വരെയായിരുന്നു ഉപരോധം.

മിക്കയിടത്തും സമാധാനപരം ആയിരുന്നു പ്രതിഷേധം. സമരത്തിന് ഐക്യദാർഢ്യവുമായി ഡെൽഹി ഐടിഓയിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. പ്രതിഷേധത്തിൽ ആനി രാജ അടക്കമുള്ള നേതാക്കളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

Entertainment News: ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലെത്തും; ട്രെയിലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE