കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ടികെ പൂക്കോയ തങ്ങള്‍, മകന്‍ എപി ഇഷാം എന്നിവര്‍ക്കായി ലുക്കൗട്ട് നോട്ടീസിറക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഇവര്‍ സ്‌ഥലത്തില്ലെന്ന് അറിയിച്ച് നോട്ടീസ് മടങ്ങിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മാനേജിംഗ് ഡയറക്‌ടറായ പൂക്കോയ തങ്ങളെ വിശദമായി ചോദ്യം ചെയ്‌താൽ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്.
അതേസമയം 22 ഡയറക്‌ടര്‍മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഇഡിയുടെ കോഴിക്കോട് ഓഫീസില്‍ ഹാജരായത് കേവലം രണ്ട് പേര്‍ മാത്രമാണ്. പി അഷ്‌റഫ്, പി കുഞ്ഞബ്‌ദുള്ള എന്നിവരാണ് ഇഡിക്ക് മുൻപാകെ ഹാജരായത്.
ഇരുവരും പൂക്കോയ തങ്ങള്‍ക്കും പയ്യന്നൂര്‍ ശാഖ മാനേജരായിരുന്ന മകന്‍ ഇഷാമിനുമെതിരെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
2007 മുതല്‍ 2019 വരെ ഡയറക്‌ടറായിരുന്ന അഷ്‌റഫ് 11 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ലാഭ വിഹിതമായി 10 ലക്ഷത്തോളം തിരികെ കിട്ടി. കൂടാതെ കുഞ്ഞബ്‌ദുള്ളക്കും നിക്ഷേപത്തിന്റെ പകുതിയിലധികവും ലാഭവിഹിതമായി ലഭിച്ചിട്ടുണ്ട്.
Malabar News: കാപ്പാട് ബീച്ചില്‍ പ്രവേശന ഫീസ് നിരക്ക് കുറച്ചു