മുംബൈ: പൂനെയിലെ രാസവസ്‌തു നിർമാണ ശാലയിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. പിരാൻഘട്ട് വ്യവസായ മേഖലയിലെ എസ്‌വിഎസ് അക്വാടെക്‌നോളജി എന്ന സ്‌ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. സംഭവ സമയത്ത് സ്‌ഥാപനത്തിൽ 37 ജീവനക്കാരുണ്ടായിരുന്നു. ഇതിൽ 18 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു.
അപകടത്തിൽപെട്ട മറ്റുള്ളവരെ സാഹസികമായി രക്ഷപ്പെടുത്തിയെന്ന് മുതിർന്ന അഗ്‌നിരക്ഷാസേന ഉദ്യോസ്‌ഥനായ ദേവേന്ദ്ര ഫോട്ട്ഫോഡെ അറിയിച്ചു. അതേസമയം, അപകടത്തിൽ ജീവൻ നഷ്‌ടമായവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.
ജലശുദ്ധീകരണത്തിനുള്ള ക്ളോറിൻ ഡയോക്‌സൈഡ് ടാബാണ് ഫാക്‌ടറിയിൽ നിർമിക്കുന്നത്. ജോലിസമയത്താണ് തീപിടുത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയുടെ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Read also: പ്രായമായവര്‍ക്കും കിടപ്പുരോഗികള്‍ക്കും നാളെ മുതല്‍ വാക്‌സിനേഷന്‍