രാസവസ്‌തു നിർമാണ ശാലയിലെ തീപിടുത്തം; മരിച്ചവരുടെ എണ്ണം 18 ആയി

By Trainee Reporter, Malabar News
fire breaks out in Pune
Ajwa Travels

മുംബൈ: പൂനെയിലെ രാസവസ്‌തു നിർമാണ ശാലയിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. പിരാൻഘട്ട് വ്യവസായ മേഖലയിലെ എസ്‌വിഎസ് അക്വാടെക്‌നോളജി എന്ന സ്‌ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. സംഭവ സമയത്ത് സ്‌ഥാപനത്തിൽ 37 ജീവനക്കാരുണ്ടായിരുന്നു. ഇതിൽ 18 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു.

അപകടത്തിൽപെട്ട മറ്റുള്ളവരെ സാഹസികമായി രക്ഷപ്പെടുത്തിയെന്ന് മുതിർന്ന അഗ്‌നിരക്ഷാസേന ഉദ്യോസ്‌ഥനായ ദേവേന്ദ്ര ഫോട്ട്ഫോഡെ അറിയിച്ചു. അതേസമയം, അപകടത്തിൽ ജീവൻ നഷ്‌ടമായവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

ജലശുദ്ധീകരണത്തിനുള്ള ക്ളോറിൻ ഡയോക്‌സൈഡ് ടാബാണ് ഫാക്‌ടറിയിൽ നിർമിക്കുന്നത്. ജോലിസമയത്താണ് തീപിടുത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയുടെ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Read also: പ്രായമായവര്‍ക്കും കിടപ്പുരോഗികള്‍ക്കും നാളെ മുതല്‍ വാക്‌സിനേഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE