കണ്ണൂർ: ബിജെപിയെ ഒറ്റപ്പെടുത്തുകയും തോല്‍പ്പിക്കുകയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യം സ്വയം ശക്‌തിപ്പെടണമെന്നാണ് കരട് രാഷ്‌ട്രീയ പ്രമേയം നിര്‍ദ്ദേശിക്കുന്നത്. ഇതിനായി ഇടതുപക്ഷ ഐക്യം ശക്‌തിപ്പെടണമെന്നും മതേതര ജനാധിപത്യം കെട്ടിപ്പടുക്കണമെന്നും യെച്ചൂരി വ്യക്‌തമാക്കി.
ഇതിന്റെ അടിസ്‌ഥാത്തില്‍ വിശാല മതേതര സഖ്യം രൂപീകരിക്കണം. വര്‍ഗീയ ദ്രുവീകരണം ശക്‌തമാക്കുക എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് കെവി തോമസ് ഇന്ന് രാവിലെ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു. താൻ എഐസിസി അംഗമാണെന്നും വർഗീയതക്കെതിരായി ബിജെപി വിരുദ്ധ പാർട്ടികൾ ഒന്നിക്കേണ്ടതുണ്ടെന്നും അതിനാൽ സെമിനാറിൽ പങ്കെടുത്തേ പറ്റുകയുള്ളൂവെന്നും കെവി തോമസ് അറിയിച്ചു.
ഇതിനിടെ കെവി തോമസിനെതിരെ നടപടിക്ക് എഐസിസിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. അദ്ദേഹം സെമിനാറിൽ പങ്കെടുക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ സുധാകരൻ പങ്കെടുത്താൽ എഐസിസിയോട് നടപടി ആവശ്യപ്പെടുമെന്നും വ്യക്‌തമാക്കി.
Most Read: ഐപിഎല്ലിൽ ഇന്ന് ഡെൽഹി- ലഖ്‌നൗ പോരാട്ടം