കൽപറ്റ: രാജ്യത്ത് ക്രമാതീതമായ് ഉയരുന്ന ഇന്ധന വിലവർധനയിൽ ബിജെപിയും കോൺഗ്രസും തുല്യ ഉത്തരവാദികളാണെന്ന് സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സിപിഎം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥയുടെ സമാപന പൊതുയോഗം കൽപറ്റയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 50 രൂപയാക്കുമെന്ന് ആയിരുന്നു വാഗ്‌ദാനം. ഇന്നത് 100 രൂപയിൽ എത്തിയിരിക്കുന്നു. പാചക വാതകം സിലിണ്ടറിന് 300 രൂപയായിരുന്നു. ഇപ്പോഴത് 816 രൂപയാക്കി. ഈ കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസിന് ഒഴിഞ്ഞു മാറാനാവില്ല. സർക്കാർ നിയന്ത്രണത്തിലായിരുന്ന ഇന്ധന വിലനിർണയം കമ്പനികളെ ഏൽപിച്ചത് കോൺഗ്രസാണ്. അതേ കോർപറേറ്റ് പ്രീണന നയം ബിജെപി തുടരുന്നു; പി ജയരാജൻ കൽപറ്റയിൽ പറഞ്ഞു.
Read also: നിലമ്പൂരിൽ പിവി അൻവർ; മന്ത്രി കെടി ജലീൽ വീണ്ടും രംഗത്ത്